Monday, October 25, 2010

അരുത്



നീയെന്‍ നിശ്വാസമായ് പിറവികൊള്ളുന്നു ..
നീ എന്‍ ശ്വാസമായ് പുനര്‍ജനിക്കുന്നു.. 

മഞ്ഞിന്‍ത്തുള്ളിയാം ദേവി; നിനക്കഗ്നിശുദ്ധി  
വിധിച്ചോരവിവേകിയാം  രാമനെ വെറുക്ക നീ.
കൊട്ടാരം തീര്‍ത്തതില്‍ റാണിയായ് വാഴ്ത്തുവാന്‍
ദശമുഖന്‍ രാവണന്‍ കാത്തിരിപ്പൂ സഖീ..

കറുത്തരാവുകള്‍ അകന്നിരിക്ക ...
ചുവന്ന കൈകള്‍ പുണരാതിരിക്ക....
എവിടെയാണെങ്കിലും റാണിയായ് വാഴ്ക
വാടാതെ പൊഴിയാതെ  നീയൊരു മുകുളമായ് ....
നോവിക്കാന്‍ വെമ്പുമാ കരത്തെയകറ്റാന്‍
നീ പോല്‍  വെറുക്കുമാ  മുള്‍മുനയായ്..;  ഞാനും..

കണ്ണുനീര്‍ ഒരിക്കലും പൊഴിക്കാതിരിക്ക.
അവയൊരു പ്രളയമായ്  പുണര്‍ന്നാല്ലോ പ്രിയേ .
മൌനത്തിന്‍ മതില്‍ നീ തകര്‍ക്കാതെ തോഴി ..
മുനയുള്ള  വാക്കുകള്‍ എറിയാതെ തോഴി ....
ഹൃദയം തകര്‍ന്നതില്‍ നൊന്താലും ദേവി,
അധരത്താല്‍  വാക്കിനു തടവറ തീര്‍ക്കാം..
തടവറ തകര്‍ത്താ വാക്കുകള്‍ നിലവിളിച്ചാലോ,
അവയെന്‍  കണ്ഠത്തില്‍ കരം ചേര്‍ത്താലോ ,
ശ്വാസം നിലച്ചാലോ,യെന്‍ കരള്‍ പിളര്‍ന്നാലോ ..

നീ എന്‍ നിശ്വാസമായ് ,
തൂലിക പുണരുമാ കവിതതന്‍ ജീവനായ്...
എന്‍ മൗന സംഗീതമായ്...
എന്‍ കിനാവില്‍ മധുര വര്‍ണങ്ങളായ്
വാക്കില്‍ മായയായ് , എന്നില്‍ ഉണരുന്ന പുണ്യം...

ഓര്‍ക്കുവാന്‍ മാത്രമായ് മറക്കാം പൈങ്കിളി  ...
ഇനി മറവിതന്‍ ഓളങ്ങളിലലയാം....- വീണ്ടും ,
സ്വയം രചിച്ചോരാ വിധിയെ പഴിക്കാം ..,
ഓര്‍മതന്‍ മണല്‍ക്കര  തേടാം....
  
 _Jithu_
   Abudhabi 
(.....ഇന്നലെകളിലെപ്പോളോ പറയാന്‍ മറന്ന പ്രണയത്തിന്റെ ഓര്‍മക്ക് .....)

Friday, October 15, 2010

കരിന്തിരി



"അണയ്ക്കാതെ,അണയ്ക്കാതെ;
ഞാനൊരു കരിന്തിരി
തിളയ്ക്കുന്ന ചോരയില്‍ ,
നല്‍കുന്നീ പൊന്‍പ്രഭ..

തമസിന്റെ കരത്തില്‍ നിന്ന-
കറ്റി ഞാന്‍ വെളിച്ചമായ്...
അന്തരംഗങ്ങളില്‍ ആശതന്‍ സ്ഫുരണമായ്

നീയുരുകും വേളയില്‍
ഞാനുരുകി-യതു
നിന്‍ ഹൃദയത്തിന്‍ നിഴലായ്
ചാരത്തു നിന്നതും....
കണ്ണുകളില്ലെപ്പോഴും
ഞാനൊരു വെളിച്ചമായി
നീട്ടിയ വഴിത്താര മറന്നതെന്തിന്നു നീ ....

അണയുന്ന വേളയില്‍
എരിയുമെന്‍ നെഞ്ചകം,
ഒരു കരിമ്പടമായ് നിന്നെ പൊതിഞ്ഞുവോ?...
അത് നിന്‍ പൊലിമതന്‍ മാറ്റ് കുറച്ചുവോ..??
ജ്വലിക്കുമാ സൂര്യന്റെ
അഗ്നിയുമൊരു നാളില്‍
രജനിയായ് വന്നിരുള്‍ ‍
വിഴുങ്ങാമതു-നീ മറന്നുവോ?

അണയാമൊരു നാളിലറി-
യാമാതെങ്കിലും
അണയും വരേയ്ക്കും
നിന്‍ നിഴലായ് വളരാന്‍
അറിയാതെയെങ്കിലു-മെന്‍
മനം കൊതിക്കയാണുണ്ണി...
അണയുംവരേക്കുമണയാതിരിക്കാന്‍
തരിക നിന്‍
കരവും ദൃഡമാകും ചുമലും.......... "

_Jithu_
Venmenad


(....സമര്‍പ്പണം: കരിന്തിരി പോല്‍ , പെരുവഴിയില്‍ കണ്ടുമുട്ടിയ ധൃതരാഷ്ട്രര്‍ക്കും ഗാന്ധാരിക്കും...)

Saturday, October 9, 2010

മറുപടി

                          
അറിയുന്നവര്‍ പറയില്ല.,                   
അറിയാത്തവര്‍ പറഞ്ഞേക്കാം...
പറയുന്നവര്‍ പറയട്ടെ.
ചീവീടുകള്‍ കരയട്ടെ........

വളരട്ടെ ഇത്തിള്‍ക്കണ്ണികളവര്‍...,
തളിര്‍ക്കട്ടെ അവരെന്‍   നിണവുമൂറ്റി.
അലറുന്നവര്‍ അലറട്ടെ.
തളരുമ്പോള്‍ നിര്‍ത്തട്ടെ.....

ഹൃദയത്തിന്‍ ആഴത്തില്‍..,
ഞാനെന്നും  ഞാന്‍ മാത്രം.
അറിയുന്നോര്‍  അറിയട്ടെ.
അറിയാത്തവര്‍ പറഞ്ഞോട്ടെ ......
   
     _Jithu_
      Abudhabi

Friday, October 8, 2010

പുലരി

"ഇരുളിനെ നീ  ഭയന്നതെന്തിന്....
നാളെയുടെ പ്രതീക്ഷയുമായ്  പുലരിയുള്ളപ്പോള്‍  .....
പരാജയത്തില്‍  നീ  തളരുന്നതെന്തിനു..., 
അവിടെ നമുക്കൊരു സോപാനം തീര്‍ക്കാം  ...
ഇന്നലെകളില്‍  നിന്നെ നീ ശപിക്കുന്നതെന്തിന്.... ,
നാളെകളൊരു  തിരുത്തിനായ് കാത്തിരിക്കുമ്പോള്‍  .......
നോവുന്ന ഓര്‍മയെ  പഴിക്കുന്നതെന്തിന്...
ഓര്‍മ്മകള്‍ ഇന്നലെയുടെ പുണ്യങ്ങളത്രേ ............
നിന്നെ ഞാന്‍  വെറുക്കുന്നതെങ്ങിനെ.......!!!
ഞാനായി  നീ എന്നില്‍  നിറയുന്ന നേരം ......
മറക്കുന്നതെങ്ങിനെ വെറുക്കുന്നതെങ്ങിനെ...!!!
"ഞാന്‍" എന്നും  നീയും
"നീ"എന്നും ഞാനുമാകയാല്‍   .


               -jithu-
Abhudhabi

Thursday, October 7, 2010

തോല്‍വി


ഇനി ഞാന്‍ ഉറങ്ങട്ടേ......





പൂവാലന്‍ കോഴി തുകിലുമായെത്തി. പ്രഭാത സൂര്യന്‍ പൊന്നൊളി വീശി ......
മഴവില്ലില്‍ നിനക്കായ്‌ വര്‍ണങ്ങള്‍ നല്‍കി .......
പ്രണയത്തിന്‍ മധുരമായ് തെമ്മാടി കാറ്റും.........
കുയിലിന്‍  രാഗം ഉണര്‍ത്തു പാട്ടായി....
മയിലിന്‍   ചുവടുകള്‍ ചാരുതയായി........
ഇരുളിന്‍ കറുപ്പ്  ഞാനെടുത്തു സഖീ....പകലിന്‍
അരുണിമ നിനക്ക് നല്‍കി........
ഇരുളിന്‍ കറുപ്പ് ഞാനെടുത്തു സഖീ....ഇനി
ഉറങ്ങട്ടേ ഞാന്‍ സഖീ, ശാന്തമായി.......
  

                                                                _ജിത്തു_
 

മോഹം

പ്രഭാത സൂര്യനായ്
സിന്ദൂരരേഖയില്‍ കുങ്കുമമാവണം.
തുളസീഹാരമായ്
മണിമാറില്‍  മയങ്ങണം.
ചെമ്പകപൂവായ്
കാര്‍കൂന്തലില്‍  ഒളിക്കണം...
ഒരു പുതുമഴയായ്,
വാരി പുണരണം,പെയ്തിറങ്ങണം  ......"

                                                                      _Jithu_

Wednesday, October 6, 2010

ഭ്രാന്തന്‍

അവരെന്നെ ഭ്രാന്തനെന്നു വിളിച്ചു.............;
മണ്ടന്മാര്‍....അവരുണ്ടോ അറിയുന്നു..
പുഴയോരത്ത് ഞാന്‍ കാതോര്‍ത്തിരുന്നത്  പുഴയുടെ ഓളങ്ങളില്‍ ഇക്കിളി കൊള്ളുന്ന നിന്‍ അരഞ്ഞാണ്‍ കിലുക്കത്തിനായിരുന്നു എന്ന്.......
പാല്‍ നിലാവില്‍  അലഞ്ഞത് നിന്നില്‍ അലിയാനായിരുന്നു എന്ന്....പാല്‍ നിലാവിന് നിന്റെ നിറമായിരുന്നു എന്ന്......
പൂക്കളില്‍ തിരഞ്ഞത്  നിന്റെ പുഞ്ചിരി ആയിരുന്നു എന്ന് .......പൂക്കള്‍ക്ക്  നിന്റെ
ഗന്ധം ആയിരുന്നു എന്ന്............
മണ്ടന്‍മാര്‍....അവര്‍   ചിരിക്കട്ടെ....
                                                                                                                     _ jithu_