Saturday, August 27, 2016

ശവങ്ങള്‍

എന്തു കഷ്ടമിതിനെന്തു ചൊല്ലണം എന്തു പാപപരിഹാരമേകണം തോളിലേറി മനസാക്ഷിയിന്നിതാ ജീര്‍ണമായി, ശവമെന്നപോലവേ! പാതിയില്‍ കളകവയ്യ,യീയുടല്‍ നിശ്ചയം, പതറിടുന്നുവെങ്കിലും. പിണ്ഡമല്ലിതുയിരാണിതെന്റെ ഹാ ! പാതിയാണറിയുക പ്രപഞ്ചമേ. ചോദ്യമേറെ ഉയരുന്ന നൊമ്പരം കണ്ടകാഴ്ചയതിനില്ല,യുത്തരം ചിത്തമാകെ പടരുന്നു കണ്ണുനീര്‍ ദേശമിന്ന് അപമാനപൂരിതം കണ്ണടച്ചു ഇരുകാലിയായവര്‍ കീടമായതറിയാതെയോ സ്വയം ! മാറണം മനുജരായി നാം സഖേ ഓര്‍ക്കണം പതനമാണിതെന്നുമേ ... ജിത്തു വെന്മേനാട്

No comments:

Post a Comment